Sunday, March 12, 2006

നിഗൂഢം

കവറിലിട്ട പുസ്തകങ്ങള്‍, അവ നല്‍കുന്ന ചില സൂചനകള്‍: ഉള്ളടക്കം ഗൂഢം, “പ്രസക്തഭാഗങ്ങള്‍” ഓസിനു വായിക്കരുതു്!

7 comments:

ദേവന്‍ said...

നളിനി ജമീല, പമ്മന്‍, കൊക്കോകന്‍‍, കാമദേവന്‍ കായംകുളം- മേശയുടെ അടിയില്‍ വച്ചിട്ട് ചെവിയില്‍ രഹസ്യമായി “മറ്റേതുണ്ട് സാര്‍“ എന്നു പറഞിട്ട് കൈക്കൂലി പോലെ അടക്കത്തില്‍ കൈമാറേണ്ട സാധനങ്ങളാണല്ലോ. ഈ തെറിയും തോന്ന്യാസവുമെല്ലാം പിള്ളരു വായിച്ചു വഷളാകാതിരിക്കാന കവറിട്ടത്.

ദേവന്‍ said...

സാങ്കൽപ്പികമെന്ന് സ്ഥാപിക്കപ്പെട്ട ഭ്രാന്ത് എന്ന നോവല്‍ എഴുതിയ പമ്മനെക്കാള്‍ നൂറടി താഴെയും സ്റ്റണ്ട് എന്ന തെറിപ്പുസ്തകത്തിന്‍റെ എഡിറ്റര്‍ ആയിരുന്ന കലൂര്‍ രവിയെക്കാള്‍ പത്തടി താഴെയുമാണ് ഞാന്‍ ജമീലയെക്കുറിച്ചുള്ള പുസ്തകം കാണുന്നത് തുളസീ, കാരണം ഞാന്‍ വേറെയേവിടെയോ ഒരിക്കലെഴുതിയതുപോലെ context-ലാണ് ഞാന്‍ ശ്ലീലത്തിന്‍റെ മാനദണ്ഡം വച്ചിരിക്കുന്നത്. എ

നിക്ക് ഒരിക്കലും മുഴുവന്‍ വായിക്കാന്‍ പറ്റാതെയിരുന്ന ആ പുസ്തകത്തിന്‍റെ കോണ്ടെക്സ്റ്റ് നളിനി ജമീല ലീ അയക്കോക്കയെപ്പോലെയോ ഹെണ്ട്രി ഫോര്‍ഡിനെപ്പോലെയോ ഒരു തകര്‍പ്പന്‍ ബിസിനസ്സ് വിജയമാണെന്നും ഡോ. പ്രകാശ് കോത്താരിയെപ്പോലെ ഒരു ലൈംഗികോപദേശ വിദഗ്ഗ്ദയാണെന്നും (‍ ആയിരണക്കിനു പുരുഷന്മാരുടെ മാനസികവും ശാരീരികവുമായ പ്രശ്നങള്‍ ചര്‍ച്ചയിലൂടെയും പരിശീലനത്തിലൂടെയും പരിഹരിചത്രേ)സാമൂഹ്യ നീതികള്‍ക്കുനേരേ വിമര്‍ശനമുയര്‍ത്താന്‍ മാത്രം വൈദഗ്ധ്യമുള്ള സോഷ്യല്‍ സയന്‍റിസ്റ്റാണെന്നും (പതിനാറു വയസ്സില്നു താഴെയുള്ളവരെ ലൈംഗിക ക്രിയയില്‍ നിന്നു വിലക്കുന്നത് വിഡ്ഡിത്തമാണെന്ന പ്രസ്ഥാവന) മറ്റുമല്ലേ?.

ഒരു വേശ്യയുടെ ജീവിതം രണ്ടാം കിടയെന്നൊന്നും ആരും പറയുന്നില്ല എന്നാല്‍ വേശ്യാവൃത്തി ജീവിത വിജയമെന്ന് അവര്‍ പറയുന്നെങ്കിലതു വിശ്വസിക്കും മുന്നേ ഗോവയിലെ ബൈനാ ബീച്ചില്‍ ഒരു കസ്റ്റമറെന്നു നടിച്ച് ഒരു ദിവസം ചുറ്റിത്തിരിഞ്ഞ് ഈ തൊഴിലിനെക്കുറിച്ച് പഠിചയാളെന്ന നിലക്ക് പട്ടിണി കിടന്ന് മുല്ലപ്പൂവും പെര്‍ഫ്യൂമും വാങ്ങി അണിഞ്ഞ് സ്വന്തം ജീവിതം ഗ്ലോറിഫൈ ചെയ്യണ്ടുന്ന ഗതികേടെന്ന് എനിക്കു കാണാന്‍ വിഷമമില്ല, അതു വിറ്റ് കാശുവാങ്ങുന്ന ഗോപിനാഥിനെ പമ്മന്‍റെ പോയിട്ട് കലൂര്‍ രവിയുടെ നിലയിൽപ്പോലുമെനിക്ക് കാണാന്‍ കഴിയുന്നില്ല തുളസീ, കാഴ്ചപ്പാടിന്‍റെ വത്യാസമാവും.

കുട്ടികള്‍ തീര്‍ച്ചയായും വേശ്യാവൃത്തിയെക്കുറിച്ചറിയണം, പക്ഷേ അത് സ്ത്രീ വിമോചനമെന്നാല്‍ രാത്രി പത്തു മണിക്ക് തലയില്‍ പൂവും വച്ച് മൂളിപ്പാട്ടും പാടി ബസ് സ്റ്റ്നാന്‍റില്‍ നിന്ന് “സാറേ വാ സ്വര്‍ഗ്ഗം കാണണ്ടേ” എന്നു ചോദിക്കലാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പുസ്തകത്തില്‍ നിന്നാവരുത്.

കുട്ടികള്‍ ലൈംഗികതയെക്കുറിച്ചറിയാന്‍ ഒരുപാട് നല്ല പുസ്ഥകങ്ങളുണ്ട്, മലയാളത്തില്‍ തന്നെ ഞാനെങ്ങനെ ഉണ്ടായി എന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകം ധാരാളം മതി. അതിനു കുഞുങ്ങള്‍ക്കും ലൈംഗിക സ്വാതന്ത്ര്യം വേണമെന്നും മറ്റും ഊളത്തരങ്ങള്‍ വിളിച്ചുപറയുന്ന ഒരു മനുഷ്യനില്‍ നിന്നും അവര്‍ എന്തെങ്കിലും പഠിക്കുന്നതിലും എത്രയോ നല്ലതാണ് തെറിപ്പുസ്തകം വായിച്ചു പഠിക്കല്‍?

ചൂഷണത്തിന്‍റെ പരമകോടിയിലൊന്നും നില്‍ക്കുന്നില്ലായിരിക്കാം വേശ്യാവൃത്തി എന്നാലത് സ്ത്രീയുടെ ശ്വക്തിയാണ് സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലാണ് എന്നൊക്കെ ധ്വനിപ്പിച്ച് പുസ്തകം പടച്ചു വിടുന്നത് അമ്പതു രൂപക്കുവേണ്ടി “ചേട്ടനെപ്പോലെ ഒരു സുന്ദരന് എന്‍റെ അടുത്തു വന്നിട്ടില്ല” എന്ന്തിനു തുല്യമായ പ്രസ്ഥാവനയും അതെഴുതി വിറ്റ് പണമുണ്ടാക്കല്‍ “സാറേ വാ ഞാന്‍ കോളേജ് ബ്യൂട്ടിയെ കസ്റ്റടിയില് വച്ചിട്ടുള്ള ആളാ” എന്ന് വിളക്കുമരം മറഞ്ഞു നിന്നു മന്ത്രിക്കുന്ന അപരിചിതനു തുല്യമായുമേ എനിക്കു കാണാനാവുന്നുള്ളു.

ദേവന്‍ said...

പെരിങ്ങോടന്‍റെ പനി പകര്‍ന്നതാണോന്നറിയില്ല, ഞാന്‍ "ദിവാകരേട്ടന്‍ സ്റ്റൈലില്‍" തുള്ളിപ്പോകുന്ന പനിയുടെ “ലഹരിയിലാണ്” മുകളിലത്തെ പോസ്റ്റില്‍ ഭയങ്കരമായ രണ്ടുമൂന്നു വ്യാകരണത്തെറ്റുണ്ടെന്ന് പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ്‍ഊ കണ്ടത്. ക്ഷെമി.

Anonymous said...

http://www.chintha.com/forum/viewtopic.php?t=68
തുടങിയ പോസ്റ്റുകള്‍ നോക്കൂ. -സു-

ദേവന്‍ said...

എം എന്‍ വിജയന്‍ മാഷ് മലയാളം വാരികയില്‍ വേശ്യാവൃത്തിയെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ ഞാന്‍ മുകളിലെ കമന്റില്‍ എഴുതിയതുമായി വളരെ സാദൃശ്യമുള്ള ഒരു ഖണ്ഡിക എഴുതിയിട്ടുണ്ട്. ഞാന്‍ അതെടുത്തിട്ട് മാഷിനു ക്രെഡിറ്റ് കൊടുക്കാന്‍ വിട്ടതല്ല എന്ന് എല്ലാവരേം അറിയിച്ചോട്ടേ(ഞാന്‍ ഉദാര ക്രെഡിറ്റ് പോളിസി ബാങ്ക് അല്ലേ) ഇത് യാദൃശ്ചികമായി സംഭവിച്ച സിമിലാരിസിസ്.. ( മാഷെഴുതിയത് പ്രസിദ്ധീകരിച്ചത് 7/4/2006 നും ഞാന്‍ എഴുതിയത് 13/3/2006 ലും. (മുകേഷിന്റെ കൊല്ലം ആക്സന്റില്‍ - ഇപ്പം വിശ്വാസമായല്ല്? വഞ്ച്ചിച്ചാലും ഞാന്‍ ആരെയും പറ്റിക്കില്ല)‌

അതുല്യ said...

അര്‍ജുനന്‍ കര്‍ണ്ണന്‍ സംവാദം നടന്ന ലിങ്ക്‌ ഒന്ന് ആരെങ്കിലും തരുമോ? അത്യാവശ്യമാണു,

myexperimentsandme said...

ലിങ്ക് കിട്ടിയോ അതുല്ല്യേച്ചീ...? ഇതാണോ ഉദ്ദേശിച്ചത്?